20.1.08

WACA (പെര്‍ത്ത്‌) ടോസ്റ്റ്‌..


ഇതാണ് കളി.. ഇന്ത്യ ഒരു മത്സരം ജയിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ ഇതിനു വേണ്ടിയായിരുന്നു.. ഓസീസിന്റെ മുഖത്തടിച്ച പോലെ ഒരു വിജയം.. അഹങ്കാരിക്കൂട്ടത്തിന്റെ പതനത്തിനു തുടക്കം ഇവിടെയാവട്ടെ എന്നുകൂടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.. എക്സ്ട്രാ ടൈമിന്റെ പതിവ്‌ ശൈലിയല്ല ഈ പോസ്റ്റില്‍.. മറിച്ച്‌ ഇന്ത്യന്‍ ടീമിനെ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സാധാരണ ആരാധകന്റെ വാക്കുക്കളാണിത്‌.. വിശകലനമല്ല.. ഇനി കളിയിലേയ്ക്ക്‌..

നേരായ മാര്‍ഗത്തില്‍ കളിച്ചാല്‍ ഓസീസിനു കളി ജയിക്കാന്‍ കഴിവില്ല എന്നതിനു ഒരു തെളിവു കൂടിയാണ് പെര്‍ത്തിലെ ഇന്ത്യയുടെ വിജയം. സ്ലെഡ്ജിംഗ് ഇല്ലാതെ ഓസീസില്ല.. കഴിഞ്ഞ ഒരു ടെസ്റ്റ്‌ കൊണ്ട്‌ ലോകം മുഴുവന്‍ ഓസീസിനെതിരേ തിരിഞ്ഞതും അതിനു ആക്കം കൂട്ടി.. ഇന്ത്യയുടെ കളി മിടുക്കിനെ കുറച്ചു കാണുകയല്ല.. ഈ ടെസ്റ്റിലെ ഒറ്റ സെഷനില്‍ പോലും ഓസീസിനു ഇന്ത്യയുടെ മേല്‍ പിടി മുറുക്കാനായില്ല എന്നത്‌ ഇന്ത്യയുടെ മിടുക്കിനു തെളിവാണ്.. ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ ഒരേയൊരു ലക്ഷ്യത്തോടെ കളിച്ചാണ് ഇന്ത്യ ജയിച്ചത്.

കളിയുടെ ടേണിംഗ് പോയിന്റ് എന്നത്‌ സേവാഗിനു അവകാശപ്പെട്ടിരിക്കുന്നു.. റിക്കി പോണ്ടിംഗിനെ നിര്‍ത്തിപ്പൊരിച്ച 7 ഓവര്‍ സ്പെല്ലിനു ശേഷം ഇശാന്ത്‌ ശര്‍മ്മയ്ക്ക്‌ വിശ്രമം നല്‍കാന്‍ കുംബ്ലെ തീരുമാനിക്കുന്നു.. പകരമെത്തിയ ആര്‍ പി സിംഗ്‌ തന്റെ തൊപ്പി അമ്പയറിനെ ഏല്‍പ്പിച്ച്‌ ബൌളിംഗ്‌ മാര്‍ക്കിലേയ്ക്ക്‌ നടന്നു തുടങ്ങിയിരിക്കുന്നു.. ബൌളിംഗ് എന്‍ഡില്‍ നില്‍ക്കുന്ന കുംബ്ലെയുടെ അടുത്തേയ്ക്ക് വീരു ഓടിയെത്തുന്നു.. “അനില്‍ഭായ്, ഏക് ഓര്‍ ദേനാ.. വോ ദസ് ഓവര്‍ ഡാല്‍ സക്തേ ഹെ..” കുംബ്ലെ അല്പമൊന്നാലോചിച്ചിട്ട്‌ മിഡ് ഓണില്‍ നില്‍ക്കുന്ന ഇശാന്തിനെ വിളിയ്ക്കുന്നു.. “ഇശാന്ത്‌, ഏക്‌ ഓര്‍ കരേഗാ ക്യാ?” “ഹാ” മറുപടിയുടെ ദൃഢത ഞാന്‍ അറിഞ്ഞു.. സ്റ്റമ്പ്‌ മൈക്രോഫോണിലൂടെ ലോകം മുഴുവന്‍ അത്‌ കേട്ടു.. പിന്നെ പയ്യന്‍ ചെയ്തത്‌ ചരിത്രം.. ഉറച്ച കാല്‍‌വെപ്പുകളോടെ ഒരു സ്വപ്നത്തിലെന്ന പോലെ കുതിച്ച്‌ വരുന്ന ഇശാന്തിനെ കണ്ടപ്പോള്‍ എന്റെ മനസ്സ്‌ മന്ത്രിച്ചു.. “c'mon boy.. you can do it.." അവനത്‌ ചെയ്യുകയും ചെയ്തു.. അതു വരെയുള്ളതില്‍ ഏറ്റവും മികച്ച പന്ത്‌ അവന്‍ ആ നിമിഷത്തേയ്ക്ക്‌ കരുതി വെച്ചിരുന്നു.. ആറടി ആറിഞ്ച്‌ ഉയരത്തില്‍ നിന്ന്‌ കുതിച്ച പന്ത്‌ ഓസീസ്‌ നായകനെ വിഷമവൃത്തത്തിലാക്കി. ഡ്രൈവ്‌ ചെയ്യാന്‍ കഴിയാത്ത ലെംഗ്ത്‌.. പുള്‍ ചെയ്യാനും കഴിയുകയില്ല.. പ്രതിരോധിക്കാന്‍ ശ്രമിച്ച പോണ്ടിംഗിന്റെ ബാറ്റിലുരഞ്ഞ്‌ സ്ലിപ്പില്‍ ദ്രാവിഡിന്റെ കൈയ്യിലെത്തിയപ്പോള്‍ ആര്‍ത്തു വിളിച്ചു കൊണ്ട് ഞാന്‍ ചാടിയെണീറ്റിരുന്നു.. എന്തുകൊണ്ടോ ചക് ദേ ഇന്ത്യയിലെ “മൌലാ മേരെ ലേ ലെ മേരി ജാന്‍“ എന്ന ഗാനമാണ് എന്റെ മനസ്സിലെത്തിയത്‌..

ഗില്‍ക്രസ്റ്റിനെ പുറത്താക്കി വീരു വീണ്ടും മാജിക്‌ കാട്ടിയെങ്കിലും തന്റെ ബൌളറില്‍ വീരുവിനുള്ള വിശ്വാസത്തിന്റെ പേരിലായിരിക്കും ഈ ടെസ്റ്റില്‍ ഞാന്‍ വീരുവിനെ ഓര്‍ക്കുക.. കുറച്ചു നാളുകള്‍ക്ക്‌ ശേഷം ക്രിക്കറ്റ്‌ ആര്‍കൈവ്സില്‍ നോക്കുമ്പോള്‍ ഇശാന്ത്‌ ശര്‍മ്മയുടെ പേരില്‍ ഒരേയൊരു വിക്കറ്റ്‌ മാത്രം.. പക്ഷേ അതിലുമൊക്കെ എത്രയോ വല്യ കാര്യമാണ് ഈ പത്തൊമ്പതുകാരന്‍ ചെയ്തത്.. പുതിയ തലമുറയിലെ ഫാസ്റ്റ് ബൌളര്‍മാരില്‍ ആന്‍ഡ്രൂ ഫ്ലിന്റോഫ് മാത്രമാണ് പോണ്ടിംഗിനെ ഇത്രയും വിഷമിപ്പിച്ചിരിക്കുന്നത്.. പക്ഷേ അതു വെറും ഒരോവര്‍ മാത്രമേ നീണ്ടിരുന്നുള്ളൂ.. അവസാന പന്തില്‍ പോണ്ടിംഗിന്റെ വിക്കറ്റ്‌ വീഴ്ത്തി ഫ്ലിന്റോഫ് ആ മത്സരം വിജയിച്ചു.

അമ്പയര്‍മാരുടെ പിഴവുകള്‍ ഇത്തവണ ഓസീസിനെതിരെയായിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതായിരുന്നു.. മൈക്കള്‍ ഹസിയും അന്‍ഡ്രൂ സൈമണ്ട്സും പുറത്തായത് തെറ്റായ തീ‍രുമാനങ്ങളിലൂടെയായിരുന്നു. കഴിഞ്ഞ ടെസ്റ്റിലെ അമ്പയര്‍മാരുടെ പ്രകടനം കണ്ട ഒരു ഇന്ത്യന്‍ ആരാധകനും അതിനെ ചൊല്ലി വിഷമിക്കുകയില്ല എന്നെനിക്കുറപ്പാണ്.. (എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയുക കണക്കായിപ്പോയി എന്നാവും) സൈമണ്ട്സിന്റെ ബാറ്റിലുരഞ്ഞ പന്താണ് പാഡില്‍ കൊണ്ടത്, അമ്പയറുടെ പിഴവാണ്‌ അതെന്ന്‌ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലേ ചൂണ്ടിക്കാട്ടിയപ്പോള്‍ ഗവാസ്കര്‍ നല്‍കിയ മറുപടിയാണ് എന്നെ ചിരിപ്പിച്ചത്.. ഇതാ സണ്ണിയുടെ വാക്കുകള്‍ “You cannot blame the umpire for that decision.. It's the problem with symond's bat.. it's a silencer bat.. in sydney, he nicked one and the umpire didn't hear it.. today also he nicked one, and naturally the umpire didn't hear!.. it's the bat baba.. you cannot blame billy bowden" ചെറുചിരിയോടെ സണ്ണി കൊടുത്ത കൊട്ട്‌ ആര്‍ക്കെന്ന്‌ വ്യക്തം.. :)

മത്സരശേഷം ഇര്‍ഫാന്‍ പഠാനോടൊത്തുള്ള അഭിമുഖത്തില്‍ താന്‍ ഫോമിലല്ലായിരുന്ന കാലത്തെ പറ്റി പറഞ്ഞതും ശ്രദ്ധേയമായി.. താന്‍ നല്ലവണ്ണം പന്തെറിയുന്നില്ലായിരുന്നു എന്ന്‌ തുറന്ന്‌ സമ്മതിച്ച ഇര്‍ഫാന്റെ മനസ്സ്‌ ഒരു ഫാസ്റ്റ്‌ ബോളറിനു ചേര്‍ന്നതെന്ന്‌ തെളിയിക്കുക്കയായിരുന്നു ആ ഇരുപത്തിമൂന്നുകാരന്‍.. ഈ ചെറുപ്രായത്തിലും ഇത്രയധികം പക്വതയോടെ സംസാരിക്കുന്നു എന്നത്‌ അദ്ഭുതപ്പെടുത്തുന്നതാണ്.. കുട്ടിത്തം വിട്ടുമാറാത്ത ആര്‍ പി സിംഗിന്റെ കളിചിരികളും.. സൈമണ്ട്‌സിനെ പുറത്താക്കിയിട്ട് ഒരു കൊച്ചുകുട്ടിയെ പോലെ തുള്ളിച്ചാടിയ കുംബ്ലെയും.. പെര്‍ത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനു ഓര്‍ക്കാനേറെയാണ്..

പറയാനാണെങ്കില്‍ എല്ലാവരെയും കുറിച്ച്‌ ഏറെ പറയാനുണ്ട്.. ആദ്യ ഇന്നിംഗ്സില്‍ ഉജ്ജ്വലമായി ബാറ്റ് ചെയ്ത സച്ചിനും ദ്രാവിഡും. രണ്ടാം ഇന്നിംഗ്സില്‍ ലക്ഷ്മണ്‍, ആദ്യ ഇന്നിംഗ്സില്‍ സ്ട്രൈക്കില്‍ നിന്ന്‌ ഹസി മാറാതിരിക്കാന്‍ തന്റെ ജീവന്‍ ആ പന്തിലാണ് എന്ന മട്ടില്‍ ചാടി വീണ് പന്തു പിടിച്ച ദാദ.. ഉജ്വലമായി വിക്കറ്റ് കാത്ത ധോണി, സില്ലി പോയിന്റില്‍ നന്നായി ഫീല്‍ഡ് ചെയ്ത ജാഫര്‍.. അങ്ങനെയങ്ങനെ.. കുംബ്ലെ പറഞ്ഞത്‌ ശരിയാണ്.. “ഇത് ടീമിന്റെ വിജയമാണ്..”

അണിയറയില്‍ പ്രവര്‍ത്തിച്ചവരെ മറക്കാനാവില്ല.. റോബിന്‍ സിംഗ്, വെങ്കിടേശ് പ്രസാദ്.. പിന്നെ ടീമിനു ഏറ്റവും ആവശ്യമുള്ളപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന്‌ പറന്നെത്തിയ നമ്മുടെ പുതിയ കോച്ചിനും.. തന്റെ അനുഭവസമ്പത്തുമുഴുവന്‍ അദ്ദേഹം പകര്‍ന്നു കൊടുത്തിട്ടുണ്ടാവും.. താങ്കളുടെ വരവ് ഇന്ത്യന്‍ ക്രിക്കറ്റിനു നല്ല ശകുനമാണ് കിര്‍സ്റ്റണ്‍.. ഒരുപാട്‌ വിജയങ്ങള്‍ക്ക് ടീമിനെ വാര്‍ത്തെടുക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം..

ഇനി അഡിലെയ്ഡിലേയ്ക്ക്‌... കഴിഞ്ഞ തവണ ഓസ്ട്രേലിയയില്‍ എത്തിയപ്പോള്‍ ഇന്ത്യ ജയിച്ചത്‌ അവിടെയായിരുന്നു.. ഇക്കുറിയും വിജയം നമ്മുടെ കൂടെ നില്‍ക്കുമെന്ന്‌ പ്രതീക്ഷിക്കാം...

5 comments:

നന്ദന്‍ said...

കുട്ടിത്തം വിട്ടുമാറാത്ത ആര്‍ പി സിംഗിന്റെ കളിചിരികളും.. സൈമണ്ട്‌സിനെ പുറത്താക്കിയിട്ട് ഒരു കൊച്ചുകുട്ടിയെ പോലെ തുള്ളിച്ചാടിയ കുംബ്ലെയും.. പെര്‍ത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനു ഓര്‍ക്കാനേറെയാണ്..

കണ്ണൂസ്‌ said...

ശരിക്കും ഒരു ടീം എന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിച്ച് ജയിച്ച മത്‌സരം എന്ന് ഇന്ത്യക്ക് തീര്‍ച്ചയായും അഭിമാനിക്കാം. പഠാനും സെഹ്‌വാഗിനും ഈ മത്‌സരം ഒരു തിരിച്ചുവരവാവുമെന്നും കരുതേണ്ടതാണ്‌.

സ്ലെഡ്‌ജിംഗ് ഇല്ലാതെ ഓസ്ട്രേലിയക്ക് വിജയിക്കാന്‍ കഴിയില്ല എന്നതിനോടൊക്കെ വിയോജിക്കുന്നു. ടീം എന്ന നിലയില്‍ ഇപ്പോഴും അവര്‍ മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നില്‍ തന്നെ. ഹെയ്‌ഡന്‍ കൂടി തിരിച്ചു വരുന്നതോടെ ആഡിലെയ്‌ഡില്‍ അവര്‍ കൂടുതല്‍ ശക്തരായിരിക്കും.

മൈക്കല്‍ ക്ലാര്‍ക്കിനും ഹസ്സിക്കും ആദ്യത്തെ ഡക്ക് സമ്മാനിച്ചു എന്നു കൂടി ഇന്ത്യക്ക് അഭിമാനിക്കാനുണ്ട്.

ശ്രീ said...

നല്ല ലേഖനം.

ഒത്തൊരുമയുടെ, ഒരു ടീമിന്റെ വിജയം.
:)

ചക് ദേ ഇന്ത്യ!

നന്ദന്‍ said...

@ കണ്ണൂസ്, സ്ലെഡ്ജിംഗ് ഇല്ലാതെയാകുമ്പോള്‍ ഓസീസ് കളി മറക്കുന്നതായിട്ടാണ് എനിക്ക്‌ തോന്നിയിട്ടുള്ളത്‌. മക്‍ഗ്രാത്തിന്റെയും ഷെയ്‌ന്‍ വോണിന്റെയും അഭാവം ഇപ്പോഴാണ് പ്രകടമായി തുടങ്ങുന്നതും.. (ഞാന്‍ ആദ്യമേ പറഞ്ഞുവല്ലോ ഇതൊരു വിശകലനമല്ല എന്ന്‌.. എത്ര പൊട്ടക്കളി കളിച്ചാലും ഇന്ത്യയേ ജയിക്കൂ എന്ന്‌ പറയുന്ന ഒരു സാധാരണ ആരാധകന്‍ :) ലേഖനത്തില്‍ പക്ഷപാതം സ്വാഭാവികം!!) കമന്റിയതിന് നന്ദി.. പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു :)

@ ശ്രീ, നന്ദി..

അരവിന്ദ് :: aravind said...

അഡിലെയ്‌ഡില്‍ പോയി നല്ല വൃത്തിക്ക് തോല്‍‌ക്കാതിരുന്നാല്‍ കൊള്ളാരുന്നു.
സിഡ്‌നിയില്‍ ആ പൊട്ട ബക്ക്നര്‍ കളിയിലില്ലായിരുന്നുവെങ്കില്‍ ഇപ്പോ വണ്‍-വണ്‍ , ചിലപ്പോ റ്റു - വണ്‍ ആവേണ്ട സീരീസാണ്!!
ജാഫറിനെ മാറ്റി ദിനേഷ് കാര്‍ത്തിക്കിനെ ഇറക്കിയാല്‍ കൊള്ളാരുന്നു..മെച്ചം കിട്ടിയില്ലെങ്കിലും ഏതായാലും ജാഫറ് ഇരുപത് കടക്കില്ല (ഇത് തെറ്റണേ ഭഗവാനേ), അപ്പോ പിന്നെ ആരായാലും സാരമില്ല.
ഗാംഗുലിയേയും ദ്രാവിഡിനേയും ലക്ഷമണിനേയും ഏകദിനത്തില്‍ നിന്ന് ഒഴിവാക്കിയത് അഡിലേയ്‌ഡില്‍ തിരിച്ചടിയാവും. അവര്‍ നിരാശരാകും, അത് പ്രകടനത്തിനെ ബാധിക്കാന്‍ സാധ്യതയുമുണ്ട്. ഏകദിനറ്റീം മെച്ചമാണെന്ന് തോന്നുന്നില്ല..ഇത്രയും യുവരക്തം വേണ്ട കാര്യമില്ലായിരുന്നു...ഇനി ചേഞ്ച് വേണമെങ്കില്‍ തന്നെ, കും‌ബ്ലെ, ലക്ഷ്മണ്‍ എന്നിവരെ ഒഴിവാക്കി, യുവരാജ്, ശ്രീശാന്ത് ഇവരെയെടുത്താല്‍ മതിയായിരുന്നു എന്ന് തോന്നുന്നു. പ്രത്യേകിച്ച് ബാറ്റിംഗ് ത്രയത്തിന്റേയും ലക്ഷ്മണിന്റേയും അവസാന ടൂര്‍ ഡൊഉണ്‍ അണ്ടര്‍ ആയ സ്ഥിതിക്ക്, അവരെ നിര്‍ത്താമായിരുന്നു!

ഏതായാലും ആരോട് തോറ്റാലും ആസ്ത്രേലിയയെ മൂക്ക് കൊണ്ട് ക്ഷ ണ്ണ വരപ്പിക്കാന്‍ ഇന്ത്യക്കാര്‍‌ക്കേ കഴിയൂ എന്ന് സംശയലേശ്യമെന്ന്യേ തെളിഞ്ഞിരിക്കുന്നു!

20.1.08

WACA (പെര്‍ത്ത്‌) ടോസ്റ്റ്‌..


ഇതാണ് കളി.. ഇന്ത്യ ഒരു മത്സരം ജയിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ ഇതിനു വേണ്ടിയായിരുന്നു.. ഓസീസിന്റെ മുഖത്തടിച്ച പോലെ ഒരു വിജയം.. അഹങ്കാരിക്കൂട്ടത്തിന്റെ പതനത്തിനു തുടക്കം ഇവിടെയാവട്ടെ എന്നുകൂടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.. എക്സ്ട്രാ ടൈമിന്റെ പതിവ്‌ ശൈലിയല്ല ഈ പോസ്റ്റില്‍.. മറിച്ച്‌ ഇന്ത്യന്‍ ടീമിനെ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സാധാരണ ആരാധകന്റെ വാക്കുക്കളാണിത്‌.. വിശകലനമല്ല.. ഇനി കളിയിലേയ്ക്ക്‌..

നേരായ മാര്‍ഗത്തില്‍ കളിച്ചാല്‍ ഓസീസിനു കളി ജയിക്കാന്‍ കഴിവില്ല എന്നതിനു ഒരു തെളിവു കൂടിയാണ് പെര്‍ത്തിലെ ഇന്ത്യയുടെ വിജയം. സ്ലെഡ്ജിംഗ് ഇല്ലാതെ ഓസീസില്ല.. കഴിഞ്ഞ ഒരു ടെസ്റ്റ്‌ കൊണ്ട്‌ ലോകം മുഴുവന്‍ ഓസീസിനെതിരേ തിരിഞ്ഞതും അതിനു ആക്കം കൂട്ടി.. ഇന്ത്യയുടെ കളി മിടുക്കിനെ കുറച്ചു കാണുകയല്ല.. ഈ ടെസ്റ്റിലെ ഒറ്റ സെഷനില്‍ പോലും ഓസീസിനു ഇന്ത്യയുടെ മേല്‍ പിടി മുറുക്കാനായില്ല എന്നത്‌ ഇന്ത്യയുടെ മിടുക്കിനു തെളിവാണ്.. ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ ഒരേയൊരു ലക്ഷ്യത്തോടെ കളിച്ചാണ് ഇന്ത്യ ജയിച്ചത്.

കളിയുടെ ടേണിംഗ് പോയിന്റ് എന്നത്‌ സേവാഗിനു അവകാശപ്പെട്ടിരിക്കുന്നു.. റിക്കി പോണ്ടിംഗിനെ നിര്‍ത്തിപ്പൊരിച്ച 7 ഓവര്‍ സ്പെല്ലിനു ശേഷം ഇശാന്ത്‌ ശര്‍മ്മയ്ക്ക്‌ വിശ്രമം നല്‍കാന്‍ കുംബ്ലെ തീരുമാനിക്കുന്നു.. പകരമെത്തിയ ആര്‍ പി സിംഗ്‌ തന്റെ തൊപ്പി അമ്പയറിനെ ഏല്‍പ്പിച്ച്‌ ബൌളിംഗ്‌ മാര്‍ക്കിലേയ്ക്ക്‌ നടന്നു തുടങ്ങിയിരിക്കുന്നു.. ബൌളിംഗ് എന്‍ഡില്‍ നില്‍ക്കുന്ന കുംബ്ലെയുടെ അടുത്തേയ്ക്ക് വീരു ഓടിയെത്തുന്നു.. “അനില്‍ഭായ്, ഏക് ഓര്‍ ദേനാ.. വോ ദസ് ഓവര്‍ ഡാല്‍ സക്തേ ഹെ..” കുംബ്ലെ അല്പമൊന്നാലോചിച്ചിട്ട്‌ മിഡ് ഓണില്‍ നില്‍ക്കുന്ന ഇശാന്തിനെ വിളിയ്ക്കുന്നു.. “ഇശാന്ത്‌, ഏക്‌ ഓര്‍ കരേഗാ ക്യാ?” “ഹാ” മറുപടിയുടെ ദൃഢത ഞാന്‍ അറിഞ്ഞു.. സ്റ്റമ്പ്‌ മൈക്രോഫോണിലൂടെ ലോകം മുഴുവന്‍ അത്‌ കേട്ടു.. പിന്നെ പയ്യന്‍ ചെയ്തത്‌ ചരിത്രം.. ഉറച്ച കാല്‍‌വെപ്പുകളോടെ ഒരു സ്വപ്നത്തിലെന്ന പോലെ കുതിച്ച്‌ വരുന്ന ഇശാന്തിനെ കണ്ടപ്പോള്‍ എന്റെ മനസ്സ്‌ മന്ത്രിച്ചു.. “c'mon boy.. you can do it.." അവനത്‌ ചെയ്യുകയും ചെയ്തു.. അതു വരെയുള്ളതില്‍ ഏറ്റവും മികച്ച പന്ത്‌ അവന്‍ ആ നിമിഷത്തേയ്ക്ക്‌ കരുതി വെച്ചിരുന്നു.. ആറടി ആറിഞ്ച്‌ ഉയരത്തില്‍ നിന്ന്‌ കുതിച്ച പന്ത്‌ ഓസീസ്‌ നായകനെ വിഷമവൃത്തത്തിലാക്കി. ഡ്രൈവ്‌ ചെയ്യാന്‍ കഴിയാത്ത ലെംഗ്ത്‌.. പുള്‍ ചെയ്യാനും കഴിയുകയില്ല.. പ്രതിരോധിക്കാന്‍ ശ്രമിച്ച പോണ്ടിംഗിന്റെ ബാറ്റിലുരഞ്ഞ്‌ സ്ലിപ്പില്‍ ദ്രാവിഡിന്റെ കൈയ്യിലെത്തിയപ്പോള്‍ ആര്‍ത്തു വിളിച്ചു കൊണ്ട് ഞാന്‍ ചാടിയെണീറ്റിരുന്നു.. എന്തുകൊണ്ടോ ചക് ദേ ഇന്ത്യയിലെ “മൌലാ മേരെ ലേ ലെ മേരി ജാന്‍“ എന്ന ഗാനമാണ് എന്റെ മനസ്സിലെത്തിയത്‌..

ഗില്‍ക്രസ്റ്റിനെ പുറത്താക്കി വീരു വീണ്ടും മാജിക്‌ കാട്ടിയെങ്കിലും തന്റെ ബൌളറില്‍ വീരുവിനുള്ള വിശ്വാസത്തിന്റെ പേരിലായിരിക്കും ഈ ടെസ്റ്റില്‍ ഞാന്‍ വീരുവിനെ ഓര്‍ക്കുക.. കുറച്ചു നാളുകള്‍ക്ക്‌ ശേഷം ക്രിക്കറ്റ്‌ ആര്‍കൈവ്സില്‍ നോക്കുമ്പോള്‍ ഇശാന്ത്‌ ശര്‍മ്മയുടെ പേരില്‍ ഒരേയൊരു വിക്കറ്റ്‌ മാത്രം.. പക്ഷേ അതിലുമൊക്കെ എത്രയോ വല്യ കാര്യമാണ് ഈ പത്തൊമ്പതുകാരന്‍ ചെയ്തത്.. പുതിയ തലമുറയിലെ ഫാസ്റ്റ് ബൌളര്‍മാരില്‍ ആന്‍ഡ്രൂ ഫ്ലിന്റോഫ് മാത്രമാണ് പോണ്ടിംഗിനെ ഇത്രയും വിഷമിപ്പിച്ചിരിക്കുന്നത്.. പക്ഷേ അതു വെറും ഒരോവര്‍ മാത്രമേ നീണ്ടിരുന്നുള്ളൂ.. അവസാന പന്തില്‍ പോണ്ടിംഗിന്റെ വിക്കറ്റ്‌ വീഴ്ത്തി ഫ്ലിന്റോഫ് ആ മത്സരം വിജയിച്ചു.

അമ്പയര്‍മാരുടെ പിഴവുകള്‍ ഇത്തവണ ഓസീസിനെതിരെയായിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതായിരുന്നു.. മൈക്കള്‍ ഹസിയും അന്‍ഡ്രൂ സൈമണ്ട്സും പുറത്തായത് തെറ്റായ തീ‍രുമാനങ്ങളിലൂടെയായിരുന്നു. കഴിഞ്ഞ ടെസ്റ്റിലെ അമ്പയര്‍മാരുടെ പ്രകടനം കണ്ട ഒരു ഇന്ത്യന്‍ ആരാധകനും അതിനെ ചൊല്ലി വിഷമിക്കുകയില്ല എന്നെനിക്കുറപ്പാണ്.. (എന്നോട് ചോദിച്ചാല്‍ ഞാന്‍ പറയുക കണക്കായിപ്പോയി എന്നാവും) സൈമണ്ട്സിന്റെ ബാറ്റിലുരഞ്ഞ പന്താണ് പാഡില്‍ കൊണ്ടത്, അമ്പയറുടെ പിഴവാണ്‌ അതെന്ന്‌ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലേ ചൂണ്ടിക്കാട്ടിയപ്പോള്‍ ഗവാസ്കര്‍ നല്‍കിയ മറുപടിയാണ് എന്നെ ചിരിപ്പിച്ചത്.. ഇതാ സണ്ണിയുടെ വാക്കുകള്‍ “You cannot blame the umpire for that decision.. It's the problem with symond's bat.. it's a silencer bat.. in sydney, he nicked one and the umpire didn't hear it.. today also he nicked one, and naturally the umpire didn't hear!.. it's the bat baba.. you cannot blame billy bowden" ചെറുചിരിയോടെ സണ്ണി കൊടുത്ത കൊട്ട്‌ ആര്‍ക്കെന്ന്‌ വ്യക്തം.. :)

മത്സരശേഷം ഇര്‍ഫാന്‍ പഠാനോടൊത്തുള്ള അഭിമുഖത്തില്‍ താന്‍ ഫോമിലല്ലായിരുന്ന കാലത്തെ പറ്റി പറഞ്ഞതും ശ്രദ്ധേയമായി.. താന്‍ നല്ലവണ്ണം പന്തെറിയുന്നില്ലായിരുന്നു എന്ന്‌ തുറന്ന്‌ സമ്മതിച്ച ഇര്‍ഫാന്റെ മനസ്സ്‌ ഒരു ഫാസ്റ്റ്‌ ബോളറിനു ചേര്‍ന്നതെന്ന്‌ തെളിയിക്കുക്കയായിരുന്നു ആ ഇരുപത്തിമൂന്നുകാരന്‍.. ഈ ചെറുപ്രായത്തിലും ഇത്രയധികം പക്വതയോടെ സംസാരിക്കുന്നു എന്നത്‌ അദ്ഭുതപ്പെടുത്തുന്നതാണ്.. കുട്ടിത്തം വിട്ടുമാറാത്ത ആര്‍ പി സിംഗിന്റെ കളിചിരികളും.. സൈമണ്ട്‌സിനെ പുറത്താക്കിയിട്ട് ഒരു കൊച്ചുകുട്ടിയെ പോലെ തുള്ളിച്ചാടിയ കുംബ്ലെയും.. പെര്‍ത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനു ഓര്‍ക്കാനേറെയാണ്..

പറയാനാണെങ്കില്‍ എല്ലാവരെയും കുറിച്ച്‌ ഏറെ പറയാനുണ്ട്.. ആദ്യ ഇന്നിംഗ്സില്‍ ഉജ്ജ്വലമായി ബാറ്റ് ചെയ്ത സച്ചിനും ദ്രാവിഡും. രണ്ടാം ഇന്നിംഗ്സില്‍ ലക്ഷ്മണ്‍, ആദ്യ ഇന്നിംഗ്സില്‍ സ്ട്രൈക്കില്‍ നിന്ന്‌ ഹസി മാറാതിരിക്കാന്‍ തന്റെ ജീവന്‍ ആ പന്തിലാണ് എന്ന മട്ടില്‍ ചാടി വീണ് പന്തു പിടിച്ച ദാദ.. ഉജ്വലമായി വിക്കറ്റ് കാത്ത ധോണി, സില്ലി പോയിന്റില്‍ നന്നായി ഫീല്‍ഡ് ചെയ്ത ജാഫര്‍.. അങ്ങനെയങ്ങനെ.. കുംബ്ലെ പറഞ്ഞത്‌ ശരിയാണ്.. “ഇത് ടീമിന്റെ വിജയമാണ്..”

അണിയറയില്‍ പ്രവര്‍ത്തിച്ചവരെ മറക്കാനാവില്ല.. റോബിന്‍ സിംഗ്, വെങ്കിടേശ് പ്രസാദ്.. പിന്നെ ടീമിനു ഏറ്റവും ആവശ്യമുള്ളപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന്‌ പറന്നെത്തിയ നമ്മുടെ പുതിയ കോച്ചിനും.. തന്റെ അനുഭവസമ്പത്തുമുഴുവന്‍ അദ്ദേഹം പകര്‍ന്നു കൊടുത്തിട്ടുണ്ടാവും.. താങ്കളുടെ വരവ് ഇന്ത്യന്‍ ക്രിക്കറ്റിനു നല്ല ശകുനമാണ് കിര്‍സ്റ്റണ്‍.. ഒരുപാട്‌ വിജയങ്ങള്‍ക്ക് ടീമിനെ വാര്‍ത്തെടുക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം..

ഇനി അഡിലെയ്ഡിലേയ്ക്ക്‌... കഴിഞ്ഞ തവണ ഓസ്ട്രേലിയയില്‍ എത്തിയപ്പോള്‍ ഇന്ത്യ ജയിച്ചത്‌ അവിടെയായിരുന്നു.. ഇക്കുറിയും വിജയം നമ്മുടെ കൂടെ നില്‍ക്കുമെന്ന്‌ പ്രതീക്ഷിക്കാം...

5 comments:

നന്ദന്‍ said...

കുട്ടിത്തം വിട്ടുമാറാത്ത ആര്‍ പി സിംഗിന്റെ കളിചിരികളും.. സൈമണ്ട്‌സിനെ പുറത്താക്കിയിട്ട് ഒരു കൊച്ചുകുട്ടിയെ പോലെ തുള്ളിച്ചാടിയ കുംബ്ലെയും.. പെര്‍ത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനു ഓര്‍ക്കാനേറെയാണ്..

കണ്ണൂസ്‌ said...

ശരിക്കും ഒരു ടീം എന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിച്ച് ജയിച്ച മത്‌സരം എന്ന് ഇന്ത്യക്ക് തീര്‍ച്ചയായും അഭിമാനിക്കാം. പഠാനും സെഹ്‌വാഗിനും ഈ മത്‌സരം ഒരു തിരിച്ചുവരവാവുമെന്നും കരുതേണ്ടതാണ്‌.

സ്ലെഡ്‌ജിംഗ് ഇല്ലാതെ ഓസ്ട്രേലിയക്ക് വിജയിക്കാന്‍ കഴിയില്ല എന്നതിനോടൊക്കെ വിയോജിക്കുന്നു. ടീം എന്ന നിലയില്‍ ഇപ്പോഴും അവര്‍ മറ്റുള്ളവരേക്കാള്‍ ബഹുദൂരം മുന്നില്‍ തന്നെ. ഹെയ്‌ഡന്‍ കൂടി തിരിച്ചു വരുന്നതോടെ ആഡിലെയ്‌ഡില്‍ അവര്‍ കൂടുതല്‍ ശക്തരായിരിക്കും.

മൈക്കല്‍ ക്ലാര്‍ക്കിനും ഹസ്സിക്കും ആദ്യത്തെ ഡക്ക് സമ്മാനിച്ചു എന്നു കൂടി ഇന്ത്യക്ക് അഭിമാനിക്കാനുണ്ട്.

ശ്രീ said...

നല്ല ലേഖനം.

ഒത്തൊരുമയുടെ, ഒരു ടീമിന്റെ വിജയം.
:)

ചക് ദേ ഇന്ത്യ!

നന്ദന്‍ said...

@ കണ്ണൂസ്, സ്ലെഡ്ജിംഗ് ഇല്ലാതെയാകുമ്പോള്‍ ഓസീസ് കളി മറക്കുന്നതായിട്ടാണ് എനിക്ക്‌ തോന്നിയിട്ടുള്ളത്‌. മക്‍ഗ്രാത്തിന്റെയും ഷെയ്‌ന്‍ വോണിന്റെയും അഭാവം ഇപ്പോഴാണ് പ്രകടമായി തുടങ്ങുന്നതും.. (ഞാന്‍ ആദ്യമേ പറഞ്ഞുവല്ലോ ഇതൊരു വിശകലനമല്ല എന്ന്‌.. എത്ര പൊട്ടക്കളി കളിച്ചാലും ഇന്ത്യയേ ജയിക്കൂ എന്ന്‌ പറയുന്ന ഒരു സാധാരണ ആരാധകന്‍ :) ലേഖനത്തില്‍ പക്ഷപാതം സ്വാഭാവികം!!) കമന്റിയതിന് നന്ദി.. പ്രോത്സാഹനങ്ങള്‍ പ്രതീക്ഷിക്കുന്നു :)

@ ശ്രീ, നന്ദി..

അരവിന്ദ് :: aravind said...

അഡിലെയ്‌ഡില്‍ പോയി നല്ല വൃത്തിക്ക് തോല്‍‌ക്കാതിരുന്നാല്‍ കൊള്ളാരുന്നു.
സിഡ്‌നിയില്‍ ആ പൊട്ട ബക്ക്നര്‍ കളിയിലില്ലായിരുന്നുവെങ്കില്‍ ഇപ്പോ വണ്‍-വണ്‍ , ചിലപ്പോ റ്റു - വണ്‍ ആവേണ്ട സീരീസാണ്!!
ജാഫറിനെ മാറ്റി ദിനേഷ് കാര്‍ത്തിക്കിനെ ഇറക്കിയാല്‍ കൊള്ളാരുന്നു..മെച്ചം കിട്ടിയില്ലെങ്കിലും ഏതായാലും ജാഫറ് ഇരുപത് കടക്കില്ല (ഇത് തെറ്റണേ ഭഗവാനേ), അപ്പോ പിന്നെ ആരായാലും സാരമില്ല.
ഗാംഗുലിയേയും ദ്രാവിഡിനേയും ലക്ഷമണിനേയും ഏകദിനത്തില്‍ നിന്ന് ഒഴിവാക്കിയത് അഡിലേയ്‌ഡില്‍ തിരിച്ചടിയാവും. അവര്‍ നിരാശരാകും, അത് പ്രകടനത്തിനെ ബാധിക്കാന്‍ സാധ്യതയുമുണ്ട്. ഏകദിനറ്റീം മെച്ചമാണെന്ന് തോന്നുന്നില്ല..ഇത്രയും യുവരക്തം വേണ്ട കാര്യമില്ലായിരുന്നു...ഇനി ചേഞ്ച് വേണമെങ്കില്‍ തന്നെ, കും‌ബ്ലെ, ലക്ഷ്മണ്‍ എന്നിവരെ ഒഴിവാക്കി, യുവരാജ്, ശ്രീശാന്ത് ഇവരെയെടുത്താല്‍ മതിയായിരുന്നു എന്ന് തോന്നുന്നു. പ്രത്യേകിച്ച് ബാറ്റിംഗ് ത്രയത്തിന്റേയും ലക്ഷ്മണിന്റേയും അവസാന ടൂര്‍ ഡൊഉണ്‍ അണ്ടര്‍ ആയ സ്ഥിതിക്ക്, അവരെ നിര്‍ത്താമായിരുന്നു!

ഏതായാലും ആരോട് തോറ്റാലും ആസ്ത്രേലിയയെ മൂക്ക് കൊണ്ട് ക്ഷ ണ്ണ വരപ്പിക്കാന്‍ ഇന്ത്യക്കാര്‍‌ക്കേ കഴിയൂ എന്ന് സംശയലേശ്യമെന്ന്യേ തെളിഞ്ഞിരിക്കുന്നു!